MALAYALAM BLOGGERS

A Group Of Malayalam Bloggers

thabarakrahman

ആദ്യത്തെ നഗ്ന സ്ത്രീ

എന്റെ കൗമാര പ്രായത്തില്‍ ഞാന്‍ പൂര്‍ണ നഗ്നയായികണ്ട ആദ്യത്തെ സ്ത്രീ ശരീരം നജീമയുടെതയിരുന്നു. നജീമ മുഹമ്മദ്‌ കാസിം ദമ്പതികള്‍ക്ക് ഏഴു വര്‍ഷങ്ങളായി സന്താനങ്ങളില്ലയിരുന്നു. ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോഴൊക്കെ അവരുടെ മുറിയില്‍ നിന്നും പുറത്തേക്ക് തുറക്കുന്ന ജനലിനരികിലെ കിടക്കയില്‍ കാലും നീട്ടിയിരുന്നു വാല്‍ കണ്ണാടി നോക്കി അവര്‍ മുടി ചീകുന്നത് കാണാമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ദിവ്യന്‍ പ്രത്യക്ഷപെട്ടു. അയാള്‍ ആരാണെന്നോ, എവിടെ നിന്നാണെന്നോ, ആരാണ് അയാളെ കൊണ്ടുവന്നതെന്നോ എനിക്കറിയില്ല. അല്പം തടിച്ചു, ഉയരം കുറഞ്ഞു, കള്ളിമുണ്ടും ബനിയനും ധരിച്ചു, അല്പം നരകയറിയ താടിയുമായി അയാള്‍ ഞങ്ങളുടെ വീടുകളില്‍ ചുറ്റിനടന്നു. എപ്പോഴും ഒരു കള്ളച്ചിരി അയാളുടെ ചുണ്ടുകളിലുണ്ടായിരുന്നു. അയാള്‍ തന്റെ കൈയിലെ തടിച്ച ചൂരല്‍വടി കൊണ്ടു ഞങ്ങളുടെ വീടുകളിലെ വലിയ
ചെമ്പു പാത്രങ്ങളില്‍ കൊട്ടിനോക്കി. പിശാചിനെ തുരത്താനാണ് അങ്ങനെ ചെയ്യുന്നതെന്ന് അയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.
ഗന്ധര്‍വബാധ ഏറ്റവളെപ്പോലെ ദിവസവും ഉച്ചസമയത്ത് ജനലിനരികില്‍ അലസമായി ദൂരേയ്ക്ക് കണ്ണും നട്ടിരിക്കുന്ന നജീമയെ അയാള്‍ സംശയ ദൃഷ്ടിയോടെ നോക്കി.
ജനലിനരികില്‍ വന്നു നിന്നു നജീമയുടെ തലമുടിയിലെ ജാസ്മിന്‍ ഹെയര്‍ ഓയിലിന്റെ നനുത്ത മണം അയാള്‍
നാസാരന്ദ്രങ്ങളിലേക്ക് വലിച്ചു കയറ്റി. സന്താനം ലഭിക്കുന്നതിനുള്ള മരുന്നും മന്ത്രവും ഞാന്‍ തരാം. തന്റെ കൈയിലെ ചൂരല്‍വടി ആകാശത്തേക്കുയര്‍ത്തിപ്പിടിച്ചു അയാള്‍ ഉറക്കെ പ്രഖ്യാപിച്ചു. ഒരു നിമിഷം നജീമ തമാരപൂവ് പോലെ തരളിതയും, വിശുദ്ധയുമായി. അവള്‍ക്കാധ്യമായി മുഹമ്മദ്‌ കാസിമിനോട് പുച്ഛം തോന്നി. അവള്‍ തന്റെ വെളുത്ത മുഖം ജനല്‍ കമ്പികളില്‍ ചേര്‍ത്തുവച്ചു. ഒരു നനുത്ത കാറ്റു തന്നില്‍ ഉരുണ്ടു കൂടുന്നതായി അവള്ക്ക് തോന്നി.
കാട്ടുചെന്നായ്ക്കള്‍ ഓരിയിടുന്ന ഒരു അര്‍ദ്ധരാത്രിയില്‍ നജീമയ്ക്കുള്ള പച്ചിലമരുന്നുകളുമായി ഒരു കുതിര വണ്ടി ഞങ്ങളുടെ ഇടവഴിയില്‍ വന്നു നിന്നു. കറുത്ത് തടിച്ച കിങ്കരന്മാര്‍ അവയൊക്കെ ദിവ്യന്റെ മുറിയില്‍ ഒതുക്കി വച്ചു. നജീമയുടെ അമ്മായി ഐഷാബീവി നജീമയുടെ തലമുടിയിലും ദേഹത്തും സുഗന്ധമുള്ള തൈലം തേച്ചുപിടിപ്പിച്ചു. മരുന്ന് നല്‍കുന്നതിനു മുന്പ് കുറച്ചു നേര്ച്ചകളുണ്ട്ത്രേ.
രാത്രി രണ്ടുമണിവരെ വിളക്കുകളൊക്കെ കെടുത്തിയിട്ട് എല്ലാവരും മുറിയില്‍ കുത്തിയിരുന്നു പടച്ചോന് ദിക്രു ചൊല്ലണം. ഇരുന്നു കാലു മരവിക്കുമ്പോള്‍ നിന്നു കൊണ്ടും ചൊല്ലണം. കുടുംബങ്ങളിലെ സകലമാന ആള്‍ക്കാരും മുഹമ്മദ്‌ കാസിമിന്റെ വീട്ടിലേക്ക് വരിവച്ച്ചുനീങ്ങി. കുടുംബത്തിലെ വലിയതാടിയുള്ള പ്രമാണിമാര്‍, പാങ്ങോട്, ചെമ്പൂര്‍, ആലംകോട്, അരുമാളൂര്‍ എന്നിവിടങ്ങളില്‍ നിന്നും വന്നു ചേര്ന്നു. പുത്രകാമേഷ്ടി യാഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദിക്ര്ചൊല്ലുന്ന മുറി കുട്ടികള്‍ മുല്ലപ്പൂക്കളുടെ മാലകള്‍ കൊണ്ടലങ്കരിച്ചു. പിന്നാമ്പുറത്ത് നിന്നും ഒരാടിന്റെ ധീനരോധനം, വല്ലാത്ത അസ്വസ്ഥത തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ അതിനെ കെട്ടിത്തൂക്കി തോലുരിക്കുന്നത് ജനലിലൂടെ അരണ്ടവെളിച്ചത്തില്‍ ഞാന്‍ കണ്ടു. പച്ച ഇറച്ചിയുടെയും, മുല്ലപ്പൂവിന്റെയും ഗന്ധങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന ആ അന്തരീക്ഷം, ഞാന്‍ പെട്ടന്ന് ചുമച്ചു പോയി. എനിക്ക് തല ചുറ്റി. നന്നേ ക്ഷീണം തോന്നി. എഴുന്നേറ്റു ഞാന്‍ വീട്ടിലേക്കോടി. പ്രിയപ്പെട്ട അനുവാചകാ ഞാനല്പം നിര്‍ത്തട്ടെ. നജീമയുടെ മൂര്‍ത്തഭാവം എന്നിലെക്കാവഹിക്കുവാനായി എനിക്കല്പം സമയം തരു. മാത്രമല്ല എന്നോട് രാത്രി പകലെന്നില്ലാതെ ഞാനൊട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ എവിടെയെങ്കിലും മറഞ്ഞുനിന്നു കൊണ്ടു പെട്ടെന്ന് മുന്നിലേക്ക് വന്നിട്ട് എന്നോട് സംസാരിക്കുന്ന ആ അപരിചിതന്‍ അതാ ആ കര്ട്ടന് പിന്നില്‍ മറഞ്ഞു നില്ക്കുന്നു. അതെങ്ങനെ മനസ്സിലായെന്നല്ലേ, അയാള്‍ വരുമ്പോള്‍ ചെമ്പകപ്പൂവിന്റെ മണം എന്റെ മുറിയിലാകെ പടരും. ഞാനപ്പോള്‍ കര്‍ട്ടനു പിറകിലോ, ചെടിയുടെയോ, മരത്തിന്റെയോ മറവിലോ അയാളെ പ്രതീക്ഷിക്കണം. മുന്‍പ്‌ ഒരുനാള്‍ ഞാന്‍ വസ്ത്രം മാറുവാനായി ധൃതിയില്‍ അലമാര തുറക്കുമ്പോള്‍ അയാള്‍ അലമാരയ്ക്കുള്ളില്‍ നില്ക്കുന്നു.എന്റെ അത്ഭുതം കണ്ടിട്ടാകണം, സാഹചര്യത്തിനനുസരിച്ച് ഉയരം കൂടാനും കുറയാനും അയാള്‍ക്ക് കഴിയുമെന്ന് അയാള്‍ പറഞ്ഞു. അന്ന് ഞാനയാളോട് കൂടുതലൊന്നും സംസാരിച്ചില്ല. ഞാനല്പം പേടിക്കുകയും ചെയ്തു. ഇങ്ങനെ ഭയപ്പെടുത്തരുതെന്നു ഞാനയാളെ താക്കീതു ചെയ്തതായി എനിക്കോര്‍മയുണ്ട്. അതിന് മറുപടിയായി ചിരിച്ചുകൊണ്ട് അയാളുടെ കുട്ടിത്തലമുടിയില്‍ അയാള്‍ തടവുക മാത്രം ചെയ്തു. വിഷുക്കാലത്തെ കനിപ്പൂക്കളുടെ ഹൃദ്യത പോലുള്ള ഒരു ചിരി.
ഓര്‍മ്മകള്‍ നേര്‍ത്ത നൂലുകള്‍ പോലെ എന്റെ ശരീരം മുഴുവന്‍ ചുറ്റിവരിയട്ടെ. അവ ഈ രാത്രിയില്‍ നിലാവ് ഏറ്റു തിളങ്ങട്ടെ, അതെ തിളങ്ങുന്ന ഓര്മകള്‍, ഇടയ്ക്ക് മുറിഞ്ഞു പോവുകയും വീണ്ടും പുനര്‍ജനിക്കുകയും ചെയ്യുന്ന പവിത്രമായ നീരുറവകള്‍ പോലെ അവ എന്നിലേക്ക്‌ ഒഴുകിയെത്തട്ടെ.
ധാരാളം മിത്തുകളിലൂടെയും അന്ധവിശ്വസങ്ങളിലൂടെയും ജീവിതം തള്ളി നീക്കുന്ന എന്റെ കുടുംബത്തിലെ അംഗങ്ങള്‍ എന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നു. ഏതായാലും ഞാന്‍ മുഹമ്മദ്‌ കാസിമിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപെട്ടു. വീട്ടിലെത്തി കിടക്കയില്‍ നീണ്ടു നിവര്‍ന്നു കിടന്നു. എം. ടി യുടെ രണ്ടാമൂഴം എന്നപുസ്തകം വായിച്ചുതുടങ്ങി. പനികാരണം അവശനായിരുന്ന ഞാന്‍ ഇടയ്ക്കെപ്പോഴോ ഉറങ്ങുകയും ചെയ്തു. ഇടയ്ക്കെപ്പോഴോ ഉമ്മയുടെ ചൂടുള്ള കൈത്തലം എന്റെ നെറ്റിയില്‍ സ്പര്ഷിച്ച്ചതായി എനിക്ക് ഓര്‍മയുണ്ട്. കതകില്‍ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ അമ്മായിയുടെ മക്കളായ സെയ്ത് ഉമര്‍, ഗഫാര്‍, ലതീഫ, ഹബീബ ഇത്യധികളെല്ലാം നിരന്നു നില്ക്കുന്നു. ഞാന്‍ വിറച്ചുപോയി. തൊട്ടുപുറകില്‍ ബപ്പയുമുണ്ട്. ആരെങ്കിലും എന്നോട് വന്നു പടച്ചോനെ പെടിയുണ്ടോയെന്നു ചോദിച്ചാല്‍, പടച്ചോനെക്കാളും പേടി ബപ്പയെയാണ് എന്നായിരിക്കും എന്റെ മറുപടി. അന്ന് രാത്രി ബാപ്പയുടെ ക്രൂരകൃത്യങ്ങള്‍ എന്റെ മേല്‍ അരങ്ങേറി. ആ ഓര്‍മ്മകള്‍ എപ്പോഴും ഞാന്‍ വെറുപ്പോട് കൂടി ഓര്‍ക്കുന്നു. മര്യാദക്ക് ഇവര്‍ക്കൊപ്പം ചെന്നിരുന്നു ദിക്ര് ചൊല്ല്. നെന്റെ ഒറക്കം ഞാനിന്നു തീര്‍ത്തുതരാം എനീക്കട മറ്റവനെ, ബാപ്പ അലറുന്നുണ്ടായിരുന്നു. ഓര്‍മ്മകള്‍ എപ്പോഴും ഞാന്‍ വെറുപ്പോട് കൂടി ഓര്‍ക്കുന്നു. എനിക്ക് ഉറങ്ങണം, പനിയുണ്ട്, ഒരു തരത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു. നീ ഉറങ്ങണ്ട, ദിക്ര് ചൊല്ലിയാല്‍ നെന്റെ ഒടുക്കത്തെ പനി മാറും, അഥവാ നീ പനിച്ചിട്ടു ചത്തു പോവുമെങ്കില്‍ നെന്നെ കുഴിച്ചിടുന്ന കാര്യം ഞാനേറ്റു. അന്നെനിക്ക് ബാപ്പയോട് കടുത്ത വെറുപ്പ്‌ തോന്നി. കൊല്ലാനുള്ള വൈരാഗ്യമുണ്ടായി. ഈ അനുഭവം ഇപ്പോള്‍ ടൈപ്പ് ചെയ്യുമ്പോള്‍ പോലും ആ വെറുപ്പ്‌ എന്റെ മുന്നില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നു. ബാപ്പയറിയാതെ മുറിയടചിട്ടിരുന്നു യോഗ ചെയ്തു ചെയ്തു ഞാന്‍ എന്റെ ഉള്ളിലെ വിഷം കുറച്ചു കൊണ്ടു വരുന്നു. ജീവിതത്തിന്റെ അവസാനഘട്ടം ഈ വെറുപ്പുകള്‍ ഒന്നുമല്ലതാകുമെന്നും അറിയാം. പക്ഷെ എന്റെ ഉള്ളിലെ വിഷം കളയേണ്ടത്‌ എന്റെ കൂടി ആവശ്യമാണ്.
ഇതെല്ലം കേട്ടുകൊണ്ട് ഒന്നും പറയാനാകാതെ തൊട്ടു പുറകില്‍ ഉമ്മ നില്‍ക്കുന്നുണ്ട്‌ . ക്ഷീണം വകവയ്ക്കാതെ ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ പുറത്തേക്കോടി. തൊട്ടുപുറകില്‍ ബാപ്പയും പരിവാരങ്ങളും. അവനെ ഉപദ്രവിക്കരുത് , അവന് നല്ല പനിയുണ്ട്‌. എന്ന് ഉമ്മ വിളിച്ചു പറയുന്നതു ഓടുന്നതിനിടയില്‍ ഞാന്‍ കേട്ടിരുന്നു. ഞാന്‍ തളര്‍ന്നു പറമ്പിലെ ആലിന്‍ ചുവട്ടിലിരുന്നു. പുറകില്‍ നിന്നും ശക്തമായി ബാപ്പയുടെ വലംകൈ എന്റെ ശിരസ്സില്‍ പതിച്ചു. ഞാന്‍ മൂക്കും കുത്തി മണലിലേക്ക്‌ വിഴുന്നു.
നല്ല വീതിയും നീളവുമുള്ള മുറിയില്‍ കുടുംബത്തിലെ താടി കാരണവന്മരെല്ലാം പുല്‍പ്പായയില്‍ നിരന്നിരിക്കുന്നു. കുട്ടികളുടെ കൂട്ടത്തില്‍ ഞാനും അതിനടുത്തുള്ള ചെറിയ മുറിയിലേക്ക് ആനയിക്കപ്പെട്ടു. സാമ്പ്രാണിപ്പുകയുടെ മണം മുറിയിലാകെ നിറഞ്ഞു നിന്നു. ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു ധിക്രു ചൊല്ലുന്നതായി അഭിനയിച്ചു.നെറ്റിത്തടം അമിതവേഗത്തില്‍ ചൂടായിക്കൊണ്ടിരുന്നു. കണ്ണുനീര്‍ വിഴുന്നു എന്റെ തുടയും കൈകളും പൊള്ളി. നോക്കൂ പ്രിയപ്പെട്ട വായനക്കാരാ എന്റെ പിതാവ് എന്നോട് കാണിച്ചത് ക്രൂരതയല്ലേ . എന്റെ തലയ്ക്കു ലഭിച്ച അടി എന്റെ കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ അതീവ ശക്തമായിരുന്നു. ബാപ്പയോട് പുച്ഛം തോന്നിയ രാത്രികളില്‍ ഒന്നു, ദിവ്യന്റെ ധിക്രിന്റെ അന്നും, തരാവീത്‌ നമസ്കരിക്കത്തതിന്റെ രാത്രി എന്റെ പുസ്തകങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചതിന്റെ അന്നുമാകുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ധിക്രു ചൊല്ലല്‍ വല്ല വിധേനയും അവസാനിച്ചു. പത്തിരിയും ആട്ടിറച്ചിയും കഴിച്ചതിനു ശേഷം ദിവ്യന്‍ എല്ലാപേര്‍ക്കും തവിട്ടു നിറത്തിലുള്ള ഒരു ദ്രാവകം കുറേശ്ശെ ഗ്ലാസ്സുകളില്‍ പകര്ന്നു നല്കി.
അതൊന്നും കുടിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. വെറുപ്പോടെ ഞാന്‍ മുറിയുടെ ഓരം ചേര്ന്നു നീണ്ടു നിവര്‍ന്നു കിടന്നു. ജനലിലൂടെ ഒഴുകിയെത്തിയ നിലാവ് എന്റെ ശരീരത്തില്‍ വീണു പരന്നു. വേദന സഹിക്കവയ്യാതെ ഞാന്‍ തല തടവിക്കൊണ്ടിരുന്നു. ഞാന്‍ കണ്ണുകളടച്ചു. അഗാധമായ അബോധത്തിന്റെ ചുഴിയില്‍ ഞാന്‍ എടുത്തെറിയപ്പെട്ടു. അബോധത്തിന്റെ അതിര്‍വരമ്പിലൂടെ ദിവ്യന്‍ എനിക്ക് നേരെ നടന്നടുക്കുന്നത് ഞാന്‍ അവ്യക്തമായി കണ്ടു. പെട്ടെന്ന് ധര്മാരാജയിലെ ഹരിപഞ്ചാനന്‍ എന്റെ ഓര്‍മയിലെത്തി. ഈ ദിവ്യന്‍ എന്നെ കൊല്ലും ഞാന്‍ ഉറക്കത്തില്‍ ബാപ്പയെ ചീത്ത പറയുന്നതായി എനിക്ക് തോന്നി. തലയ്ക്കു നല്ല ഭാരം തോന്നുന്നു. എഴുന്നേല്‍ക്കാന്‍ വയ്യാത്ത നിസ്സഹായവസ്ഥയിലയിരുന്നു ഞാന്‍.
എത്ര നേരം അങ്ങനെ കിടന്നുവെന്നു അറിയില്ല ഞാനിതേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖന്ധം എന്നെ ഉണര്‍ത്തി. പിന്നീട് ഈ നിമിഷം വരെ അതുപോലൊരു സുഖന്ധം ഞാന്‍ അനുഭവിച്ചിട്ടില്ല. കണ്ണ് തുറക്കുമ്പോള്‍ നജീമയുടെ മുറിയില്‍ നിന്നും നേരിയ പുക വരുന്നു. ഞാന്‍ ചുറ്റുപാടും നോക്കി, എന്റെ അടുത്തിരുന്നവരെല്ലാം ഗാഡ നിദ്രയിലാണ്. തൊട്ടപ്പുറത്ത്, ബാപ്പയും കൂര്‍ക്കം വലിച്ചുറങ്ങുന്നു. ധിക്രിനു മുന്‍പുണ്ടായ കാര്യങ്ങളെ
കുറിച്ചോര്‍ത്തപ്പോള്‍, സാമ്പ്രാണി ചട്ടിക്കു ബാപ്പയുടെ തലക്കടിക്കാന്‍ എനിക്ക് തോന്നി. ഞാന്‍ ആത്മസംയമനം
വീണ്ടെടുത്തു എന്നോട് തന്നെയായി പറഞ്ഞു. ശാന്തമാകൂ മനസ്സേ, ശാന്തമാകൂ. ഞാന്‍ എന്റെ സ്കൂളിലെ മഴനനഞ്ഞ് ഈറനായി നില്ക്കുന്ന മനോഹര വൃക്ഷങ്ങളെക്കുറിച്ചോര്‍ത്തു, സ്കുളിലെ പ്രാവുകളെക്കുറിച്ചോര്‍ത്തു. വിധ്യധരന്‍ സാറിന്റെ മലയാളം ക്ലസ്സുകളെക്കുറിച്ചോര്‍ത്തു, എനിക്ക് ജീവിക്കണം ഞാന്‍ വീണ്ടും മനസ്സിനോട് പറഞ്ഞു, ഒന്നു ശാന്തമാകൂ.
ആ സുഗന്ധം എന്നെ വല്ലാതെ ആകര്ഷിച്ചുകൊണ്ടിരുന്നു. കിടന്ന കിടപ്പില്‍ ഞാന്‍ നജീമയുടെ മുറിയിലേക്ക് പാളിനോക്കി. നേരിയ പുകമറയില്‍ ഞാനവരെ കണ്ടു, ദിവ്യനും നജീമയും പൂര്‍ണ നഗ്നരായി രതി കേളിയിലെര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. നേരിയ ശീല്‍ക്കാരങ്ങള്‍, ഞാന്‍ ഉറക്കം നടിച്ചു അത് ആസ്വാദിചു കൊണ്ടു കിടന്നു. മുറിയിലെ നിലാവിന് വീണ്ടും ശക്തിയേറി, പൂര്‍ണച്ചന്ദ്രന്റെ ആയിരം കിരണങ്ങള്‍ മുറിയിലാകെ പരതി നടന്നു.
ഒത്തൊരു സ്ത്രീ നഗ്ന ശരീരം ആദ്യമായി കണ്ട അമ്പരപ്പിലയിരുന്നു എന്റെ മനസ്സു. കുറച്ചു സമയം കഴിഞ്ഞു ദിവ്യന്‍ പുറത്തിറങ്ങി. മുറിയുടെ വാതില്‍ക്കല്‍ വരെ ദിവ്യനെ അനുഗമിച്ച നജീമ ദിവ്യന്‍ പുറത്തേക്ക് ഇറങ്ങുന്നതും നോക്കി വാതില്‍ക്കല്‍ നഗ്നയായി നിന്നു. അവരുടെ ശരീരം പ്രകാശത്താല്‍ തിളങ്ങി. അവരുടെ ഓരോ രോമകൂപങ്ങളും സ്വര്‍ണ നിറത്താല്‍ തിളങ്ങി. പിഞ്ചുകുഞ്ഞിന്റെ ചുണ്ടുകള്‍ സ്പര്‍ശിക്കാത്ത അവരുടെ മര്ധവമുള്ള മുലകളിലൂടെ, നിലാവ് ഊര്‍ന്നിറങ്ങി. പൂര്‍ണതയുള്ള ഒരു സ്ത്രീ ശില്‍പം പോലെ അവര്‍ ജ്വലിച്ചുനിന്നു. വളരെ സുന്ദരിയായിരുന്ന അവര്ക്കു ആ രാത്രി, സൗന്ദര്യം ഇരട്ടിച്ചപോലെ എനിക്ക് തോന്നി. ഞാന്‍ കണ്ട ശില്‍പ്പങ്ങള്‍, വായിച്ചാ ചിത്ര കഥകളിലെ രാജകുമാരിമാര്‍, അപ്സരസ്സുകള്‍, ഇവരുമായിട്ട്, ഞാന്‍ നജീമയെ തട്ടിച്ചുനോക്കി. ഇവരിലാരോ എന്റെ മുന്നില്‍ വന്നു നില്‍ക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.
ദിവ്യന്‍ വീടിനു പുറത്തിറങ്ങിയതും, ഞാന്‍ ജനലിലൂടെ അയാളുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. അയാള്‍ മുറ്റത്തു ഇറങ്ങിനിന്നു ആകാശത്തേക്കു കണ്ണുകള്‍ പായിച്ചു. നിലവുമാഞ്ഞു, ഇടിവെട്ടി മഴപെയ്തു. അയാള്‍ ആഗ്രഹിച്ചത്‌ പോലെ മഴ പെയ്തെന്നു എനിക്ക് തോന്നി. വീണ്ടും ഹരി പന്ച്ചനന്‍ എന്റെ ഒര്മയിലെക്കോടിയെത്തി. കഴിഞ്ഞ ഏതോ ജന്മത്തില്‍ നിന്നും ഹരി പഞ്ചാനന്‍ ഈ ജന്മത്തില്‍ മുസ്ലിം ദിവ്യനായി പിറവിയെടുത്തതാണോ. എന്റെ മനസ്സു കലങ്ങി മറിഞ്ഞു. അയാള്‍ മഴയത്തിറങ്ങി ആവോളം കുളിച്ചു. വീണ്ടും ഇടിവെട്ടിയപ്പോള്‍ ഞാന്‍ നിലത്തു കിടന്നു ഉറക്കം നടിച്ചു. ചിലപ്പോള്‍ നജീമ ഇറങ്ങിവന്നലോ, ഈ രാത്രി അവരുടെ എല്ലമെല്ലമായിരുന്നല്ലോ ഈ ദിവ്യന്‍. പ്രതീക്ഷിച്ചതുപോലെ നജീമ മുറി തുറന്നു പുറത്തേക്ക് ഊളിയിട്ടുനോക്കി. അവര്‍ വസ്ത്രം ധരിക്കുന്നത് അരണ്ട മെഴുകുതിരിവെളിച്ചതില്‍ ഞാന്‍ കണ്ടു. അവര്‍ സുസ്മേരവദനയായി കാണപ്പെട്ടു. സുഗന്ധമുള്ള എണ്ണയുടെ മണം മുറിയാകെ നിറഞ്ഞു നിന്നു. പെട്ടന്ന് എനിക്കുറക്കം വന്നു. ഞാന്‍ വീണ്ടും അബോധത്തിന്റെ നിലയില്ലകയങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരുന്നു. അതിരാവിലെ ഞാന്‍ അതിമനോഹരമായ ഒരു സ്വപ്നത്തില്‍ നിന്നും
ഞെട്ടിയുണര്‍ന്നു. അതെ! അതിമനോഹരമായ ഒരു വലിയ ഉദ്യാനം, ഇത്രയും മനോഹരമായ ഒരു ഉദ്യാനം ഞാന്‍ മുന്‍പെങ്ങും, ഒരു സ്വപ്നത്തിലും കണ്ടിട്ടില്ല. അവിടെ മനോഹരങ്ങളായ പൂമൊട്ടുകള്‍ പൂക്കളാകുന്നതും, പൂക്കള്‍ വീണ്ടും
പൂമോട്ടുകളായി രൂപാന്തരം പ്രാപിക്കുന്നതും ഞാന്‍ കണ്ടു. ഉദ്യാനത്തിന്റെ ഒരു ഭാഗത്തായി വലിയൊരു ഗോപുരത്തിന്റെ നടുവില്‍ ഒരു സിംഹാസനത്തില്‍ ദിവ്യനും ദിവ്യന്റെ മടിയില്‍ നഗ്നയായി നജീമയുമിരിക്കുന്നു. അവര്ക്കു ചുറ്റും മനോഹരങ്ങളായ ചിത്രശലഭങ്ങള്‍ പരന്നു നടക്കുന്നു. നജീമ പുരാതന ഏതന്‍സിലെ രാന്ഞിമാര്‍ ധരിക്കുന്നതുപോലുള്ള പൂക്കള്‍ കൊണ്ടുള്ള ഒരു കിരീടം ധരിച്ചിരിക്കുന്നു.
ഉറക്കമുണര്‍ന്ന ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. കാച്ചെണ്ണ കലര്‍ന്ന് കെട്ടികിടന്ന മഴവെള്ളത്തില്‍ സൂര്യന്‍
ചലനമറ്റു കിടക്കുന്നത് കണ്ടു. ഞാന്‍ വീണ്ടും കണ്ണടച്ചു.
- തബരാക് റഹ്മാന്‍ -

Share 

Comment

You need to be a member of MALAYALAM BLOGGERS to add comments!

Join this Ning Network

kingdon Comment by kingdon on November 21, 2009 at 5:21pm
ninak kadha ezhuthan pokoodedaaaaa
sunil kailas Comment by sunil kailas on October 11, 2009 at 7:44pm

sabibava Comment by sabibava on October 10, 2009 at 7:18am
മനോഹരo

Badge

Loading…

© 2009   Created by Sujith Bhakthan on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service